ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പിണ്ടിമന ഗ്രാമത്തില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ ഒരുകാലത്ത് ഒരു മനയുടെ കീഴിലായിരുന്നു എന്നും പില്‍ക്കാലത്ത് പ്രസ്തുത മനയിലെ കര്‍ത്താക്കന്‍മാര്‍ ഈ ഭൂസ്വത്തുക്കള്‍ പലര്‍ക്കായി വിഭജിച്ചു നല്‍കുകയാണുണ്ടായതെന്നും പറയപ്പെടുന്നു. അങ്ങനെയാണ് പിണ്ടിമന എന്ന പേരു വന്നതത്രെ. പുരാതനവും ചരിത്രപ്രസിദ്ധവുമായ സാമൂഹ്യപശ്ചാത്തലമുള്ള പ്രദേശമാണിത്. ഇവിടെയുള്ള ഐതിഹ്യപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഭൂതത്താന്‍കെട്ട്. ഇതും പ്രസിദ്ധമായ തൃക്കാരിയൂര്‍ ശിവക്ഷേത്രവും തമ്മില്‍ പരസ്പരബന്ധമുള്ളതായി പറയപ്പെടുന്നു. ഇതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. തൃക്കാരിയൂര്‍ മഹാദേവനെ ജനങ്ങള്‍ അതീവവിശ്വാസത്തോടെ ഭജിക്കുന്നത് കണ്ട് അസൂയാലുക്കളായ ഭൂതത്താന്‍മാര്‍ ഈ പ്രദേശത്തെ മുഴുവന്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കുന്നതിന് ഒരു രാത്രികൊണ്ട് അണക്കെട്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് പണി തുടങ്ങി. പക്ഷെ അവര്‍ക്കത് പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല. പാതിരാത്രിയില്‍ തൃക്കാരിയൂര്‍ മഹാദേവന്‍ കോഴിരൂപം പൂണ്ട് വന്ന് കൂവിയപ്പോള്‍ നേരം വെളുക്കാറായെന്നു കരുതി ഭൂതത്താന്‍മാര്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെ പണി പൂര്‍ത്തിയാവാതെ തുറന്നുകിടന്ന ആ ഭാഗം ഇന്നും കെടുവാതില്‍ എന്നറിയപ്പെടുന്നു. ഭൂതത്താന്‍ കെട്ട് എന്ന പേരിന്റെ ഉത്ഭവവും ഇതില്‍ നിന്നാണ്. ഈ ഒരു ഐതിഹ്യപശ്ചാത്തലം നിരവധി ടൂറിസ്റ്റുകളെ ഇങ്ങോട്ടേക്കാകര്‍ഷിക്കുന്നു. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രംചിറ്റേക്കാട് ക്ഷേത്രംകോതമംഗലം ചെറിയ പള്ളികുറുമറ്റം പള്ളിവെറ്റിലപ്പാറ മോസ്ക്,അയിരൂര്‍പ്പാടം മോസ്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് ഐതിഹ്യമുള്ള തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന കോതമംഗലം ചെറിയ പള്ളിക്കും ചരിത്രപ്രാധാന്യം ഏറെയാണ്. വിശുദ്ധ മാര്‍ ബസേലിയോസ്സ് ബാവയുടെ കബര്‍ സ്ഥിതി ചെയ്യുന്നത് ഈ പള്ളിയിലാണ്. പ്രസ്തുത ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള ഉത്സവങ്ങളുംപെരുന്നാളുകളും ആഘോഷങ്ങളും പഞ്ചായത്തുനിവാസികള്‍ ജാതിഭേദമെന്യേ സഹകരിച്ചാണ് നടത്തിവരാറുള്ളത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിദിണ്ഡിഗല്‍ എന്നീ വാണിജ്യ നഗരങ്ങളേയും കോതമംഗലത്തിനെയുംതൃക്കാരിയൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് പുരാതനകാലത്ത് ഒരു നടപ്പാത ഈ പഞ്ചായത്തിലൂടെ ഉണ്ടായിരുന്നു. റബ്ബര്‍, നാളികേരം തുടങ്ങിയവ ഈ പ്രദേശത്ത് ധാരാളമായി കൃഷ്ചെയ്തിരുന്നു. കൃഷി കഴിഞ്ഞാല്‍ റബ്ബര്‍ ടാപ്പിംഗ്ആടുമാടുവളര്‍ത്തല്‍, വനവിഭവങ്ങള്‍ ഉപയോഗിച്ചുള്ള കൈത്തൊഴിലുകള്‍, മരപ്പണി മുതലായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. നാനാജാതിമതസ്ഥര്‍ ഒത്തൊരുമയോടെ വാഴുന്ന ഒരു പ്രദേശമാണിത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ എം.ഐ കുര്യാക്കോസ് ഈ പഞ്ചായത്തില്‍ ജനിച്ച വ്യക്തിയാണ്. എം.രാമചന്ദ്രന്‍ നായരും എടുത്തുപറയേണ്ട മറ്റൊരു വ്യക്തിത്വമാണ്. 1981-ലും 1991-ലും ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്ന് സില്‍വര്‍ മെഡലുംസര്‍ട്ടിഫിക്കറ്റും, 1985-ലും, 1997-ലും ദേശീയ അധ്യാപക അവാര്‍ഡും, 1998-ലെ സംസ്ഥാന അധ്യാപക അവാര്‍ഡും, 1999-ലെ ഏറ്റവും നല്ല ഹെഡ്മാസ്റ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. പഞ്ചായത്തില്‍ മുത്തംകുഴിചെമ്മീന്‍കുത്ത് എന്നിവിടങ്ങളില്‍ ഓരോ വായനശാലയുംഗ്രന്ഥശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ചെമ്മീന്‍കുത്ത് പബ്ളിക് ലൈബ്രറികുമാരനാശാന്‍ മെമ്മോറിയല്‍ നാഷണല്‍ ലൈബ്രറിമുത്തംകുഴിവേട്ടാമ്പാറ പബ്ളിക്ക് ലൈബ്രറി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സാംസ്കാരികകേന്ദ്രങ്ങള്‍. ഈ ലൈബ്രറികളില്‍ ദേശീയ സാക്ഷരതാമിഷന്റെ ഭാഗമായി ഓരോ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ടതാണ്. 7 സര്‍ക്കാര്‍-സര്‍ക്കാരേതര സ്കൂളുകളാണ് പഞ്ചായത്തിലുളളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു കോളേജും സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒരു ഗവ.പോളിടെക്നിക് കോളേജും ചേലാടില്‍ പ്രവര്‍ത്തിക്കുന്നു.